Tuesday, July 14, 2015

ഓര്‍മ്മയില്‍ ഒരു നുറുങ്ങു വെട്ടം....









ഓര്‍മ്മയില്‍ ഒരു നുറുങ്ങു വെട്ടം....





തങ്കക്കിനാക്കള്‍ തന്‍ തംബുരു മീട്ടിയെന്‍‍
സങ്കല്‍പ തീരത്തു നിന്നെയും കാത്തു ഞാന്‍‍
നില്‍ക്കയാണിപ്പൊഴും നിന്‍ സ്വനം കേള്‍ക്കുവാന്‍‍ .
കാണുന്നു നിന്നെ എന്‍ ഉള്‍‍ക്കടക്കണ്ണിനാല്‍
‍ഏകാന്തമായോരു സാന്ത്വന സാന്ദ്രമായ്‌ ;
സാമസങ്കീര്‍ത്തനം നിന്‍ നാദധാരയായ്‌
തെന്നലിലെന്നെ തലോടുന്നു; നിന്നെ ഞാനാ-
നാദബ്രഹ്മത്തിന്‍ 'ഓ'ങ്കാര നാമമായ്‌.
ചേതോമനോഹര സംഗീതമാത്മാവില്‍
‍കോരിനിറക്കുന്ന സ്വര്‍ണച്ചഷകമായ്‌..........

അച്ചക്രവാളത്തിനുമപ്പുറംനിന്നു കൊണ്ടോ-
രായിരം സ്മൃതി എന്നിലുണര്‍ത്തി നീ.
ആ രാഗ സീമയിലെന്നെ നീ ഇപ്പൊഴും
മാടി വിളിക്കുന്നു മല്‍സഖീ ഏകയായ്‌.

കൊഴിയാന്‍ മടിക്കുന്നൊരശ്രു ബിന്ദു പോല്‍
നിന്നെയന്നു ഞാന്‍ കണ്ടതിന്നെന്റെ ഓര്‍മ്മയില്‍‍
സൗവര്‍ണ്ണദീപ ശിഖയായി മാറിയോ,
എന്നുമൊരോമന പൊന്‍ കിനാവായി നീ.
പിന്നെമധുമാരി ചൊരിയുമോരോമല്‍ തിടമ്പായി
നറുനീലാകാശത്തിന്‍ നെറ്റിയില്‍ പ്രഭാതത്തില്‍‍
നിന്‍ കവിള്‍ പൂവിന്റെ ശോണിമ പടരുമ്പോള്‍‍
എന്നുള്ളീലെങ്ങും നിറയുന്നു ശൂന്യമാ-
മേകാന്തത തന്‍ വിരസമാം നൊമ്പരം.......

കുഞ്ഞുബി

Tuesday, November 04, 2014

മനസ്സിനുള്ളില്‍ ഒരു കണ്ണന്‍


                               
                                                     



മനസ്സിനുള്ളില്‍ ഒരു കണ്ണന്‍.........




ഒരു മുളം തണ്ടിന്റെ ഉള്ളില്‍ നിന്നൂറുമാ

സ്വരരാഗ സുധയെന്നെ ഉണര്‍ത്തി വീണ്ടും

കണ്ണന്റെ വൃന്ദാവനിയും, കാളിന്ദിയും

അമ്പാടി തന്നിലേ ഉണ്ണിക്കുസൃതിയും,

ഗോക്കളേ മേയ്ക്കുവാന്‍ പോകുന്ന കാനനേ

ഗോവര്‍ദ്ധനം കയ്യില്‍ താങ്ങി പിടിച്ചതും,

കടമ്പു മരത്തിന്നുള്‍ക്കുളിരേകിയ

ലീലാവിലാസവും, മോഷ്ടിച്ച വെണ്ണയും,

കാമിനിമാരുടെ ചേല കവര്‍ന്നതും

ഒരായിരം ഗോപാംഗനകളാ പ്രേമത്തില്‍

സായൂജ്യം നേടിയ നിന്‍ സ്നേഹ സ്പര്‍ശവും

മാമകാത്മാവിലെന്നും രാഗസാന്ദ്രമാമൊരു

യമുനാ പ്രവാഹമായ്,ഹര്‍ഷോന്മാദമായ്

നിറയുന്നുണ്ടിന്നെന്നും നിൻ വരപ്രസാദമായ്..........



ഓര്‍മ്മയില്‍..







ഓര്‍മ്മയില്‍..


രാധികെ നിന്നെ ഞാന്‍ അറിയുന്നു, ഞാനെന്റെ

പിടയുന്ന ജീവന്റെ, നനവാര്‍ന്നൊരൊര്‍മ്മയായ്

മധുരം കിനിയുന്നൊരമൃതായി നിന്നെ ഞാന്‍

ചിരകാലമുള്ളില്‍ തിരയുന്നു മല്‍സഖീ

മലരിന്റെ മധുരമായ്, മനസ്സിന്റെ തേനൂറും സ്മൃതികളായി

നിനവിന്റെ നിധിയായി, നോവുമാത്മാവിന്റെ

വിരഹത്തിന്‍ നീഹാര പുഷ്പമായി

തിരകോതി നിറയുന്ന മനസ്സിന്റെ യമുനയില്‍

പുഴയോരം പുണരുവാനണയുന്നേരം

ഒരു വൃന്ദാവനിയിലേ കാറ്റായി, നീ പിന്നെ

കാറ്റിലേ നവ്യ സുഗന്ധമായ് മാറിയാ-

സൌരഭ്യമെന്നില്‍ നിറച്ചതില്ലേ?


ഗതകാല വിസ്മൃതി നിറമാല ചാര്‍ത്തിയോ-

രഴലിന്റെയഴകായി അറിയുന്നു നിന്നെ ഞാന്‍

ഇടനെഞ്ചില്‍ ഇടറുന്ന താളമായി,

ഹൃദയത്തില്‍ തരളിത രാഗമായി,

നനയുന്ന മിഴികളിലശ്രുവായ് നീ ഇന്നു

കനിവാര്‍ന്നൊരോമന സ്വപ്നമായി

തഴുതിട്ട വാതില്‍ തുറന്നു നീ ഇന്നെന്റെ

അരികത്തു മൃദുഹാസ ഭരിതയായി

തഴുകുന്ന കുളിരിന്റെ ധാരയായ-

നുഭൂതി പകരൂ ഞാനലിയട്ടാ മധുരമാം കനവിന്റെ

കനിവിലെന്നൊമനേ എന്നുമെന്നും...... 



~..കുഞ്ഞുബി



Sunday, November 02, 2014

ആമി...മാധവികുട്ടി...കമല...കമലാ ദാസ്...കമല സൂരയ്യ



  ആമി...മാധവികുട്ടി...കമല...കമലാ ദാസ്...കമല സൂരയ്യ

മാധവികുട്ടി-കമലാദാസ്--ആമി---കമലാ സൂരയ്യാ....

എത്ര കഥകള്‍...കവിതകള്‍...നോവലുകള്‍. ഒരു കാലഘട്ടത്തിന്റെ ഇതിഹാസം!

" എനിക്കൊരാളോടുള്ള സ്നേഹം എപ്പൊഴും ആത്മാര്‍തഥ ഉള്ളതായിരുന്നു. സ്നേഹം വന്നു പിടിപെട്ടാല്‍ പിന്നെ അതു അതിന്റെ വഴിയേ തന്നെ പോകും. രാത്രിയിലൊക്കെ തീവ്രമായ വികാരം അനുഭവപ്പെടും. കവിത ഒഴുകിവരും. എന്റെ ഉള്ളീലുള്ള കവിത മുഴുവന്‍ പുറത്തു വന്നു കഴിഞ്ഞാല്‍ പിന്നെ എന്റെ ഹൃദയം ശൂന്യമാകും.. ആ ആള്‍ പിന്നെ ഒരു ശവ ശരീരം പോലെ ആകും"

അമേരിക്കയില്‍ സ്ത്രീകള്‍ക്കു ഈ ബഹുമാനം കിട്ടാറുണ്ടോ? അവിടെ സ്ത്രീത്വം ബെഡ് ഡബിലിറ്റി(Beddability)യില്‍ ആണു സ്ഥിതി ചെയ്യുന്നതു .അവരുടെ ലൈഗീകത്വം നില നിര്‍ത്താന്‍ എന്തൊക്കെയാണു അവര്‍ക്കു ചെയ്യേണ്ടതു? "ഇവിടെ ഇന്ത്യയില്‍ സാഗ്ഗിംഗ് ബ്രെസ്റ്റ് (sagging breast) വന്നാല്‍ അതൊരു പ്രശ്നമല്ല. ഞാന്‍ മൂന്നു കുട്ടികളെ വളര്‍ത്തിയതല്ലേ?
മുല കൊടുത്താണു, പാല്‍പൊടി അല്ല. അതിന്റെ സാറ്റിസ്ഫാക്ഷന്‍ (satisfaction)എത്ര വലുതാണു. അമേരിക്കയില്‍ സിലികോണ്‍ ഇന്‍പ്ലാന്റ് ഒക്കെ ചെയ്തു ബെഡ് ഡബിലിറ്റി പരിരക്ഷിച്ചുകൊണ്ടിiരിക്കണം.."

"ഒരു മീറ്റിങ്ങില്‍ വച്ചു ഞാന് സദസ്സിനോടു ചൊദിച്ചു: ഇവിടെ സിലികോണ്‍ ബ്രെസ്റ്റ് ഉള്ളവര്‍ ഒന്നു കൈ പൊക്കാമൊ എന്നു. പലരും കൈ പൊക്കി.ഒരാള്‍ സ്റ്റേജിലേക്കു കടന്നു വരുവാന്‍ ഞാന്‍ ക്ഷണിച്ചു.അവര്‍ വന്നപ്പോള്‍ ഞാന്‍ അവരോടു ചോദിച്ചു."ഡു യു മൈന്റ് ഈഫ് ഐ റ്റച്ച് യുവര്‍ ബ്രെസ്റ്റ്?" (Do you mind if I touch your breast?) സദസ്സില്‍ വലിയ കയ്യടിയും ബഹളവും.. ഞാന്‍ തൊട്ടു.. എന്താ കഥ! ബ്രെസ്റ്റ് ആയാല്‍ അതിനു റേസീലിയന്‍സ് (resilience)വേണ്ടേ? ഇതു വളരെ ഹാര്‍ഡ് ആയിരുന്നു. പുരുഷന്മാര്‍ക്കു ഇതു ഇഷ്ടമാകുമോ? ഇന്ത്യയിലിതിന്റെ ഒന്നും ആവശ്യമില്ലെന്നു ഞാന്‍ പറഞ്ഞൂ...”ഇതാണു മാധവികുട്ടി
കുഞ്ഞുബി..
(കടപ്പാട്:T J. S. GEORGE}

Tuesday, September 02, 2014

രാവിൽ......


                             












രാവില്‍...
ഇന്നലെ രാവില്‍ നീ എന്നെ തനിച്ചാക്കിയിട്ടു
ഉറ‍ങ്ങാന്‍ പോയി..
നിന്റെ അഗാധ നിദ്രയില്‍....

ഇന്നു രാത്രിയില്‍ നീ അസ്വസ്ഥമായി,
തിരിഞ്ഞും, മറിഞ്ഞും കിടക്കുന്നു.
ഞാന്‍ നിന്നോടു പറഞ്ഞു:
*നീയും ഞാനും ഈ പ്രപഞ്ചത്തിന്റെ അവസാനത്തോളം,
അതു അലിഞ്ഞില്ലാതാകുന്നതു വരെ, ഒരുമിച്ചു തന്നെ ആയിരിക്കും.”

അപ്പോള്‍ നീ അവ്യക്തമായി അര്‍ദ്ധസുഷുപ്തിയില്‍
എന്തോ പുലമ്പുന്നുണ്ടായിരുന്നു.
നീ കുടിച്ചു ഉന്മത്തനായിരുന്നപ്പോള്‍
ആലോചിച്ചിരുന്ന ഏതോ കാര്യങ്ങള്‍!


ഹൃദയത്തിന്റെ സൌന്ദര്യം....

ഹൃദയത്തിന്റെ സൌന്ദര്യമാണു
എന്നും നിലനില്‍ക്കുന്ന ഭംഗി!
ജീവനില്‍ ദാഹനീര്‍ ചൊരിയുന്ന അതിന്റെ അധരങ്ങള്‍!
യഥാർത്ഥത്തില്‍, വഴിഞ്ഞൊഴുകുന്ന ആ ജലവും,
അതു മോന്തി കുടിക്കുന്ന വ്യക്തിയും
അങ്ങനെ മൂന്നും കൂടി ഒന്നായി തീരുന്നു.
നിന്റെ മാന്ത്രിക ഏലസ്സ്, നിന്റെ ഭാഗ്യ ചിഹ്നം
തരിപ്പണമാകുമ്പോള്‍
നിന്റെ യുക്തി ബോധം ഒന്നും തന്നെ

അതിന്റെ പൂര്‍ണ്ണതയേ വിശേഷിപ്പിക്കുവാന്‍
ഉതകുകയില്ല.

(ജലാലുദീന്‍ റൂമി -ഇറാനിയന്‍‍ കവിയുടെ കവിതകളുടെ സ്വതന്ത്ര തര്‍ജമ)

Sunday, August 31, 2014

നിനക്കായ്.....








നിൻ വിരൽ തലോടുന്നൊരാർദ്രമാം കവിൾതടം
സ്നേഹാമൃതത്താലെന്റെ ഉൾക്കളം നിറക്കുന്നു.
മുഗ്ദമാം കിനാക്കളിൽ മുഴുകി ഞാനെപ്പോഴും
മൌനാനുരാഗലോല ദീപ്തയായ് മാറീടുന്നു.

ഇന്നു ഞാനെഴുതുന്നോരീരടിക്കുള്ളിൽ നിന്റെ
ദിവ്യമാം പ്രണയത്തിൻ ലോലലോലമാം ഭാവം.
ഗീതമായ്, ചരണമായ്,  ലയമായ്, സംഗീതമായ്
നിറയും പ്രപഞ്ചത്തിൻ താളമായ് തീർന്നീടട്ടെ.
നിൻ ചുണ്ടിൽ വിടരുന്ന മന്ദഹാസത്തിൻ പൂക്കൾ
എന്നുമെൻ സങ്കൽ‌പ്പത്തിൻ സൌരഭ്യമായി തീർന്നു.
ഇനി നാമൊരിക്കലും കാണുവാനിടയാകാത്ക-
ലത്തെങ്ങോ പോയിട്ടങ്ങു  നാം മറഞ്ഞെങ്കിൽ
എന്നെയോർത്തപൂർണ്ണമാമീ സ്നേഹ ബന്ധങ്ങളിൽ
കണ്ണു നീർ വീഴ്ത്താതീരുന്നടുവാൻ ക്ഴിയേണം...

ജന്മജന്മാന്തര ബന്ധങ്ങൾക്കുള്ളിൽ കൂടെ
എൻ മനം തിരക്കുന്നു നിന്നെയെന്നാത്മാവാക്കാൻ.
നറുനീലാകാശത്തിൻ നീർത്തുള്ളികൾക്കുള്ളിൽ
ആഴിതന്നടിത്തട്ടിൻ നീർമണി തുള്ളിക്കുള്ളിൽ
ആതിര നിലാവിന്റെ ആർദ്രമാം  ദീപ്തിക്കുള്ളിൽ
വിടരും പൂമൊട്ടിന്റെ  വിണ്മയ കാന്തിക്കുള്ളിൽ
വാർമഴവില്ലിന്നൊളി പകർത്തും സൌന്ദര്യത്തിൽ
തിരയുന്നെന്നാത്മാവു നിന്നടുത്തെത്തീടുവാൻ.
പ്രാണനിൽ പിടയുന്ന ജീവന്റെ സ്മൃതികൾക്കു
താരാട്ടു പാടുവാനിന്നരാലും കഴിയില്ല.....



~...കുഞ്ഞുബി


Friday, April 19, 2013

അണയാത്ത ദീപ ശിഖകൾ







                     അണയാത്ത ദീപ ശിഖകൾ !.

നിന്റെ ആത്മാവിന്റെ പ്രഭാവലയം,നമ്മെ ചൂഴ്‌ന്നു നിന്ന രാത്രി,
സ്നേഹത്തിന്റെ ദൈവദൂതന്മാര്‍ നമുക്കു ചുറ്റും പറന്നു കൊണ്ട്‌
ആത്മാവിന്റെ കൃത്യങ്ങളെ വാഴ്ത്തിപ്പാടിയ അന്നു,
നമ്മള്‍ കണ്ടു മുട്ടിയതു നീ ഓര്‍മ്മിക്കുന്നുണ്ടോ?

നാം അന്നു വൃക്ഷ ശിഖരങ്ങളുടെ അടിയില്‍, മനുഷ്യ സംസര്‍ഗത്തില്‍ നിന്നും അകന്നു,
വാരിയെല്ലുകള്‍ ദൈവീക നിഗൂഢതയില്‍ ഹൃദയത്തെ പരിപാലിക്കുന്നതുപോലെ,
സുരക്ഷിതരായി ഇരുന്നതു നീ ഓര്‍മ്മിക്കുന്നുണ്ടോ?

നമ്മള്‍ നമ്മളില്‍ തന്നെ ഒളിച്ചിരിക്കുന്നതു പോലെ, ശിരസ്സുകള്‍ അന്യോന്യം ചേര്‍ത്തു വച്ചു,
കൈകള്‍ കോര്‍ത്തു, കാനന പാതയില്‍ കൂടി നടന്നു പോയത്‌ ഓര്‍മ്മിക്കുന്നുണ്ടോ?

ഞാന്‍ നിന്നൊടു വിട ചൊല്ലിയ മാത്രകള്‍ നീ ഓര്‍ക്കുന്നുവോ?

നീ എന്നില്‍ അര്‍പ്പിച്ച ചുംബനങ്ങള്‍?

വാക്കുകള്‍ക്കതീതമായ സ്വര്‍ഗീയ രഹസ്യങ്ങള്‍, ചുണ്ടുകള്‍ തമ്മില്‍ ഒരുമിക്കുമ്പോള്‍ ,
വെളിപ്പെട്ടു വരുമെന്നു, ആ ചുംബനം എന്നെ പഠിപ്പിച്ചു.
ഒരു നീണ്ട നിശ്വാസത്തിന്റെ ആമുഖമായിരുന്നു ആ ചുംബനം!

ദൈവം ആദ്യമായി മനുഷ്യനെ സൃഷ്ഠിച്ചപ്പോള്‍ അവനു കൊടുത്ത ശ്വാസം പോലെ...
ആ നിശ്വാസം എന്നെ ഒരു ആദ്ധ്യാല്‍മിക തലത്തിലേക്കു നയിച്ചു.
എന്റെ ആത്മാവിന്റെ മഹാല്‍മ്യം മനസ്സിലാക്കിത്തന്നു.നാം ഇനിയും ഒന്നു ചേരുന്നതു
വരെ അതു എന്നില്‍ ശാശ്വതമായിരിക്കും.
നിന്റെ കവിളിണകളില്‍ കണ്ണുനീര്‍ പടര്‍ന്നൊഴുകി.
നീ എന്നെ വീണ്ടും ചുംബിച്ചതു ഞാന്‍ ഓര്‍ക്കുന്നു.എന്നിട്ടു നീ പറഞ്ഞു.
"ഭൗമീക ശരീരങ്ങള്‍ ഭൗതീക ആവശ്യങ്ങള്‍ക്കായി പലപ്പൊഴും വേര്‍പിരിയേണ്ടതായി വരും.
അങ്ങനെ ലൗകീക ആവശ്യങ്ങള്‍ നമ്മെ വേര്‍പിരിക്കുന്നു.
എന്നാല്‍ നമ്മുടെ ആത്മാക്കള്‍ ഒന്നു ചേര്‍ന്നിരിക്കും.
സ്നേഹത്തിന്റെ കരങ്ങളില്‍ സുരക്ഷിതമായി..
ഈശ്വരന്റെ സന്നിധിയിലേക്കു മരണം നമ്മെ മാടി വിളിക്കുവോളം!

പോയി വരൂ. സ്നേഹത്തിന്റെ പ്രതിനിധി ആയി സ്നേഹദേവത നിന്നെ
തിരഞ്ഞെടുത്തിരിക്കയാണു. ജീവിതത്തിന്റെ മാധുര്യം നുകരാന്‍ അവളുടെ
അനുയായികളെ അവളുടെ സൗന്ദര്യം തിരഞ്ഞെടുത്തിരിക്കുന്നു.
എന്റെ ശൂന്യമായ കരങ്ങളില്‍ നിന്റെ സ്നേഹം,
എന്നും എന്റെ വരനായി  നിറഞ്ഞുനില്‍ക്കും.
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍, എന്റെ നിതാന്തമായ വിവാഹമാണു."

"നീ ഇപ്പോള്‍ എവിടെ ആയിരിക്കുന്നു?
എന്റെ മറ്റേ ആത്മാവല്ലേ നീ?
ഈ രാത്രിയുടെ നിശബ്ദതയില്‍ നീ ഉണര്‍ന്നിരിക്കിന്നുവോ?

ഈ പരിശുദ്ധമായ കുഞ്ഞിക്കാറ്റു എന്റെ ഹൃദയസ്പന്ദനങ്ങളും പ്രേമവും
നിന്റെ അടുക്കല്‍ എത്തിക്കട്ടെ.എന്റെ മുഖപടം നിന്റെ ഹൃദയത്തില്‍
നീ ഇപ്പൊള്‍ താലോലിക്കുന്നുണ്ടാവും! അതു ഇപ്പോഴത്തെ എന്റെ മുഖം അല്ല.
ആഹ്ലാദഭരിതനായിരുന്ന എന്റെ പൂര്‍വ കാലത്തെ ആ മുഖത്തു, ഇപ്പോള്‍
കരിനിഴല്‍ വീണിരിക്കുന്നു. നിന്റെ സൗന്ദര്യം പ്രതിഫലിച്ചിരുന്ന എന്റെ കണ്ണുകള്‍
ഇന്നു നെടുവീര്‍പ്പുകളാല്‍ വിഷാദ കലുഷിതമായിരിക്കുന്നു.
നിന്റെ ചുംബനങ്ങളാല്‍ മാധുര്യമാക്കപ്പെട്ട എന്റെ ചുണ്ടിണകള്‍
 ഇന്നു വരണ്ടുപോയിരിക്കുന്നു.

എന്റെ പ്രിയതമേ! നീ എവിടെ ആണു?
എന്റെ സന്താപത്തിന്റെ തേങ്ങലുകള്‍ നീ കേള്‍ക്കുന്നുണ്ടാവുമോ?
ഈ സമുദ്രത്തിന്റെ അങ്ങേ തലയ്ക്കല്‍ നിന്നു....
എന്റെ അഭിലാഷം നീ അറിയുന്നുണ്ടാവുമോ?
എന്റെ അശാന്തിയുടെ വലിപ്പം നിനക്കു മനസ്സിലാകുമോ?
എന്റെ മരണവക്ത്രത്തില്‍ നിന്നുതിരുന്ന നിശ്വാസങ്ങള്‍ നിന്റെ
സവിധത്തില്‍ എത്തിക്കുവാന്‍ ഏതെങ്കിലും ഒരു ആത്മാവു ഈ വായുവില്‍ ഉണ്ടാകുമൊ?

എന്റെ പരിദേവനം നിന്റെ അടുക്കല്‍ എത്തിക്കുവാന്‍ ദേവദൂതര്‍ക്കു ഏതെങ്കിലും
 നിഗൂഢമായ വഴികള്‍ ഉണ്ടാകുമോ?
എന്റെ സൗന്ദര്യതാരമെ! നീ എവിടെ?\

കരാളമായ ജീവിതത്തിന്റെ മാറിലേക്കു ഞാന്‍ എടുത്തെറിയപ്പെട്ടിരിക്കയാണു.
നിന്റെ സ്നേഹോദാരമായ പൂപ്പുഞ്ചിരി നീ ഈ കാറ്റില്‍ കൂടി അയക്കുക.
അതു എന്നെ ഉന്മേഷ ചിത്തനാക്കും
നിന്റെ നറുമണം തൂകുന്ന നിശ്വാസം നീ വായുവിലേക്കു ഊതുക.
അതെന്റെ ജീവന്‍ നില നിര്‍ത്തും.
സ്നേഹം എത്ര മഹത്തരമാണു!
ഞാനോ വെറും നിസ്സാരനും....!


(കടപ്പാടു:  ഖലീല്‍ ജിബ്രാന്‍)
കുഞ്ഞുബി



ഒരു കത്തു...എന്റെ പ്രണയിനിക്കു..









ആ രാവില്‍ നിന്നോടു യാത്ര ചൊല്ലുന്നേരം നിന്‍
ആത്മാവിന്നഴല്‍ പൂണ്ട മൂകവേദന ചൂഴും,
അശ്രുപൂര്‍ണ്ണമായോരാ മിഴിതുമ്പിലെങ്ങോ കണ്ടു
നിന്നുള്ളില്‍ തുളുമ്പുന്ന സ്നേഹത്തിന്‍ പ്രഭാപൂരം.
മിഴിനീരടക്കാനായ്‌ നീ വൃഥാ ശ്രമിച്ചിട്ടും
ഒഴുകും നിന്‍ രാഗോന്മാദം, പീയൂഷ ധാരയായെന്നി-
ലനുരാഗ നിര്‍വൃതി തന്‍ അലമാലയായിത്തീര്‍ന്നു.
നിന്‍ മിഴിക്കോണില്‍ നിന്നുതിരും തേന്‍ കണികകള്‍
വിറപൂണ്ടെന്നധരങ്ങള്‍ കവര്‍ന്നെടുത്തു.
വിതുമ്പും വിഷാദത്തിന്‍ നെടുവീര്‍പ്പുകളെല്ലാം
ചുംബനപ്പൂക്കളായെന്റെ നെഞ്ചില്‍ നീ ഉഴിഞ്ഞില്ലേ?
ഭഗ്ന മോഹങ്ങളാകും മൗനവാല്മീകത്തിനുള്ളില്‍ നിന്റെ
തപ്ത നിശ്വാസങ്ങള്‍ ഉതിര്‍ന്നൊരാ ഉഷ സന്ധ്യയില്‍
കളിയായ്‌, ചിരിയായ്‌, പിന്നെ പിണക്കങ്ങളിണക്കങ്ങള്‍
നിറമാല ചാര്‍ത്തി നിന്നാ പുളകത്തിന്‍ പൂനിലാവില്‍,
വിരിയും കിനാക്കളെ തഴുകിത്തലോടി നാം,
മന്മഥ മോഹങ്ങള്‍ തന്‍ മധുരം നുണഞ്ഞില്ലേ?
കത്തിയെരിയുമീ ഗ്രീഷ്മ രാവിന്റെ എകാന്തമാം,
ഹൃത്തില്‍ നിറയുമൊരു തരളമാം സ്മൃതികളെന്‍
തണലായി മരുവുന്നീ ചൂടുമരുഭൂവിതില്‍ എന്നും
കുളിരായി, നിനവിലെ കിനിയും മധുരമായ്‌
നിറയുന്നു, ഞാനതില്‍ അലിയുന്നു, പിന്നെയും
തിരയുന്നു നിന്നാര്‍ദ്ര നയനങ്ങളെ.
കരയല്ലേ മല്‍സഖീ! നിറയല്ലേ നിന്‍ മിഴി
പിടയുന്ന വിരഹത്തിന്‍ കരളിലേ നൊമ്പരം
ഇനി വേഗം തീര്‍ന്നിടും, വരവായി ഞാൻ...

Saturday, December 22, 2012

അരികിലായ് അമൃതമായ്.....



                   






ഇനിയുമീന്നീരാവിന്‍ കിളി വാതില്‍ചില്ലതില്‍
മയങ്ങുമെന്‍ സൌഗന്ധ പ്രണയ സ്വപ്നം..
ഇനിയുമീരാവിന്റെ മാദക ഗന്ധമെന്‍
സിരകളില്‍ തൂവുന്നു ഹൃദയരാഗം .

മനസിന്‍ നിശാഗന്ധി ചൊരിയുന്നിതാത്മാവിന്‍
തരളമാം    സ്വരബിന്ദു താളലയം.
അരികിലായ് അമൃതമായ് ചൊരിയൂ നിന്‍ മധുഭര
നിര്‍വൃതീ  ഇയലുന്ന  മധുരഹാസം.

അറിയുന്നു ഞാനിന്നു കുളിരുന്നൊരതി
ലോലമനുരാഗമകരന്ദ രാഗസിന്ധു.
തിരയുന്നു ഞാന്‍ നിന്റെ മിഴികളില്‍ നിറയുന്ന
മധുവൂറും മനതാരിന്‍ ബാഷ്പ ബിന്ദു..

നിനവില്‍   കിനാക്കളില്‍ നിറയുന്നു നിന്നോര്‍മ്മ
സരളമായ്, ഹൃദയത്തിന്നുള്‍പ്പൂക്കളില്‍
മധുമാരി ചൊരിയുന്നൊരകതാരില്‍ സ്വപ്നങ്ങള്‍
വല നെയ്തു തളരുന്നീ നിറ സന്ധ്യയില്‍
മറയല്ലേ മായല്ലേ, സ്വപ്നങ്ങള്‍ മായ്ക്കല്ലേ
മധു മാസം വരവായിന്നോമലാളേ,,,,,


Wednesday, October 31, 2012

ഒരു ദുഃഖസ്മൃതി ...





ജീവിതമെന്നെ പഠിപ്പിച്ചതെന്തെന്നതെന്നോടു

നീ അന്നു ചോദിച്ചതോര്‍മ്മയുണ്ടോ?

ഇല്ല, ഞാനിന്നും മറന്നു പോകാതെ, എന്നു-‍

ള്‍ക്കാമ്പിലെന്നുമുണര്‍ത്തുന്നാ വാക്കുകള്

പ്രേമഭിക്ഷക്കായ്‌ ഞാന്‍ നിന്‍ മുന്നില്‍ നിന്നനാളില്‍

ആ വിരല്‍ തുമ്പിലൂറും സ്നേഹ തീര്‍ത്ഥത്താലെന്റെ

മാനസം രാഗാര്‍ദ്രമായ്‌ തീര്‍ത്തൊരാ തൂവല്‍ സ്പര്‍ശം

ഇന്നുമെന്നാത്മാവിന്റെ സംഗീത സുധയല്ലേ!



എരിവേനലെരിയുമീ പ്രാണതന്തുക്കളില്‍

കുളിരാര്‍ന്നൊരനുരാഗപ്പൂമാരി ചൊരിയുവാന്‍

വരുമെന്നു നിരൂപിച്ചു മിഴിപാകി നില്‍ക്കുമീ

അഴലിന്റെ കഥയെന്തെന്നറിയുന്നില്ലേ?

നീയുമെന്നോര്‍മ്മയും, ഞാനുമെന്‍ മൗനവും

നീറിപ്പിടിക്കുമീ വിരഹാഗ്നി ജ്വാലയില്‍

മിഴിനീരു മെഴുകുന്ന കദനത്തിന്‍ ശയ്യയില്‍

വിറപൂണ്ടിരിക്കുന്നൊരെന്നെ മറന്നുവോ?

നീയെനിക്കേകിയ സ്വപ്നങ്ങളൊക്കെയും

വ്യര്‍ത്ഥമോഹങ്ങളായ്‌ തീരുമെന്നോ?

പകലിന്റെ തിരി താഴ്തി മറയുന്നാ സൂര്യന്റെ,

പുലരുമ്പോള്‍ ചൊരിയുന്ന ചിരി പോലെ

കുളിരേകും, പരിരംഭണതിനായ്‌ കേഴുന്ന

മനമോടെ, നിന്നെ ഞാന്‍ തിരയുന്നു നാള്‍ക്കു നാള്‍.

വരിക നീ അരികിലെന്നുയിരിന്റെ ഉള്ളിലെ

മദകര മോഹങ്ങള്‍ സ്വന്തമാക്കാന്‍.

ഒന്നും പഠിക്കാതെ എല്ലാം പഠിച്ചു ഞാന്‍

എല്ലാം നീ എന്നില്‍ പകര്‍ന്നു തന്നു...

Sunday, September 23, 2012

പ്രണയത്തിന്റെ പുരാവൃത്തം..









പ്രണയത്തിന്റെ പുരാവൃത്തം..

പഴയ പ്രേമ ഗാനങ്ങൾ സ്മൃതിയിൽ 
തങ്ങി നിൽക്കുന്നതിൽ നിന്നും പൊഴിഞ്ഞു വീഴുന്നു........
പ്രേമ ലേഖനങ്ങളിൽ നിന്നും സമ്പാദിച്ച ചില പ്രസിദ്ധ
ഗാനങ്ങൾ.....
ഒരു കാലഘട്ടത്തിന്റെ മധുരം മുഴുവൻ തുളുമ്പി
നിറയുന്ന വികാര സാന്ദ്രമായ വാക്കുകൾ ഉൾക്കൊള്ളിച്ചു കൊണ്ടു
പരസ്പരം ഹൃദയം കൈമാറുന്ന ഒരു ശൈലി ഇതായിരുന്നു.
അന്നത്തെ പ്രണയ ഗാഥകൾ ഇത്തരം കവിതകളോ
പാട്ടുകളോ  പ്രേമ സന്ദേശങ്ങളായി  കൈമാറിക്കൊണ്ടിരുന്നു.
ഒരു കടലോളം സ്നേഹം മുഴുവൻ ഈ വരികൾക്കുള്ളിൽ
തിങ്ങി നിറഞ്ഞു നിൽക്കുന്ന കവിതകൾ...



 1.   മള്ളൂർ രാമകൃഷ്ണൻ എഴുതിയ ഒരു ഗാനം.
[1950 കളിൽ കലാലയങ്ങളിൽ പ്രിയമാർന്ന ഒരു കവിത. 
1947 ൽ ഏ.ആർ. കർദാറിന്റെ ‘ദർദ്” എന്ന ചലച്ചിത്രത്തിലെ ‘ ഹം ദർദ് ക അഫ്സാനാ ദുനിയാ കൊ സുനാ ദേംഗേ’ എന്ന  ഗാനം അനുകരിച്ച് എഴുതിയതു]

http://www.raaga.com/player4/?id=104191&mode=100&rand=0.27515528700234937



“ എൻ പ്രിയ തമ നിൻ മുന്നിൽ
മമ ഹൃദയ വ്യഥ പറവേൻ..
ഇരു ജാതിയിൽ നാം പിറന്നു ഹാ
വിധിയുടെ ഹിതം പോലെ...

അന്നൊരു മധുമാസം
ആപ്പുഴ വക്കിൽ നാം
പൂമണ മണിക്കാറ്റേറ്റി-
ട്ടാനന്ദ മാനസരായ്
ആകസ്മികമായ് നിൽക്കേ
മന മോഹന നീയണഞ്ഞു.
നോക്കിയില്ല ജാതി മതം
അനുരാഗ സുവർണ്ണയല.
അതിലാന്ദോളനം ചെയ്തു
ഇരു ഹൃദയ മരാളങ്ങൾ..

അന്നീമത നീതി കരാളം
എരിയുമെന്നാരും നാം.
അറിഞ്ഞില്ലനുരാഗലോലർ
അഴലിന്നു നമുക്കുള്ളിൽ

മറവിക്കുമസാദ്ധ്യം താൻ
മൻ മാധവനേ മറക്കാൻ
ഉയിർ പോകിലും സബാഷ്പം
ഞാൻ എത്തുവേൻ നിൻ മുന്നിൽ....
***********************
2.  അനോനി...

അന്തി മയങ്ങുമ്പോൾ
അമ്പിളി പൊങ്ങുമ്പോൾ
അന്തികത്തെത്തുമോ ദേവാ..
ഈ മലർ ചാർത്തു പോൽ
ഈ മടിത്തട്ടിൽ നീ
വീണു മയങ്ങുമോ  തോഴാ...[2]

പാറിപ്പറക്കുമാ തൂമുടിത്തുമ്പുകൾ
കോതി ഒതുക്കി ഞാൻ വക്കും
ഓമൽക്കവിളണി തൂ വേർപ്പിൻ തുള്ളികൾ
ദാഹിക്കും ചുണ്ടിനാൽ മായ്ക്കും [2]

കോരിത്തരിക്കുമാറെന്നാത്മ  നായകൻ
പാടുന്നതേറ്റു ഞാൻ പാടും
പൂനിലാവിത്തിരി കണ്ണടക്കുമ്പോഴേക്കാ-
വിരി മാറിൽ ഞാൻ ചായും [2]  അന്തി മയങ്ങുമ്പോൾ....
**************************

3.    അനോനി...

സമ്പൂതമെൻ  പ്രേമ സാമ്രാജ്യ വല്ലരി
പൊൻപൂക്കൾ  ചൂടീടുമ്പോൾ
ആ രാഗ വാടിയിൽ ആനന്ദ സീമയിൽ
ഞാൻ നൃത്തമാടീടുമ്പോൾ [2]

ഹേമന്ത നാളിലും വസന്ത രാവിലും
നീ മധു തൂകീടുമ്പോൾ
ഞാൻ രാഗ ൽപ്പ്ലനായ്
അനുരാഗ ലീനനായ്
സംഗീതം പാടീടുമ്പോൾ [2]

എൻ മൃദു മാനസ ഭാസുര ഭാവന
രോമാഞ്ചം  പൂണ്ടീടുമ്പോൾ
പൂംചിറകാർന്നു ഞാൻ
പൂമ്പാറ്റയായി ഞാൻ
പൂങ്കാവിൽ പാടീടുമ്പോൾ [2]

എൻജീവിതാനന്ദപ്പൂങ്കാവിൽ
മോഹന പൂങ്കുയിൽ പാടീടുമ്പോൾ
ആ രാഗ സീമയിൽ
അനുരാഗ വാടിയിൽ
ആറാടും നമ്മളൊന്നായ്......


[ അവസാനിക്കുന്നില്ല....}





Saturday, September 15, 2012

കർപ്പൂരദീപം...



അറിയാതെ നീ എന്റെ മാനസ ക്ഷേത്രത്തിലൊരു
തിരിവെട്ടം പകർന്നു തന്നു.
ദിവ്യാനുഭൂതികള്‍ എന്‍ ചിത്തമാകവേ
വർണ്ണവിരാജികള്‍ വരച്ചു ചേര്ത്തു.
നിന്‍ കര ലാളന നിർവൃതിക്കുളിൽ ഞാനെ-
ന്നേ മറന്നെന്റെ പൊന്നിന്‍ കിനാക്കളേ
പ്രേമാർദ്ര സങ്കൽപ്പ സുന്ദരമാകുമൊരേകാന്ത
രാവിന്റെ രാഗ ലഹരിയായ്‌
താലോലിച്ചൊമനിച്ചുമ്മ വച്ചോ-.
രാമോദമെന്നില്‍ നിറഞ്ഞുനിന്നു.

താരണിച്ചന്ദ്രികച്ചാറൊളി പൂശുമാ
മഞ്ഞലക്കുള്ളിലെ സൗന്ദര്യവും,
മാസ്മരമാകുമാ പൊന്നുഷസ്സന്ധ്യതന്‍
ചാരുവർണ്ണാങ്കിത മാധുര്യവും,
മാമരച്ചാർത്തിന്റെ ഉള്ളില്‍ നിറഞ്ഞൊരാ
ഹേമന്ത വാസന്ത ചൈതന്യവും,
ചാരു മനോഹര സങ്കൽപ്പ ധാരയില്‍
നവ്യസുഗന്ധങ്ങളായണഞ്ഞു.
എന്നന്തരംഗത്തിന്നങ്കണമാകവെ
പൊന്മയിൽ പേടകള്‍ നൃത്തമാടി.

കാലത്തിന്നഞ്ജാതമാം യവനികക്കുള്ളിലെന്റെ
പ്രേമസങ്കൽപ്പങ്ങള്‍ പൊലിഞ്ഞുപോയി.
മായുന്ന ജീവിതത്താരയില്‍ മോഹത്തിന്‍
സൗവ്വർണ്ണപ്പൂ
ക്കള്‍ കൊഴിഞ്ഞു വീണു.
ഒന്നുരിയാടുവാന്‍ കാത്തു നിൽക്കാതെ നീ
എന്നില്‍ നിന്നെങ്ങൊ നടന്നകന്നു.
ഒന്നുമറിയാതെ ഒറ്റയ്ക്കു ഞാനിന്നീ കണ്ണീര്‍
കണങ്ങൾക്കു സ്വന്തമായീ.
നിന്‍ പാദസ്വനമൊന്നു കേൾക്കുവനാശിച്ചെന്റെ
അന്തരാത്മാവിന്നും കേഴുന്നു വിലോലമായ്‌
ഒരു നറു തുളസിക്കതിരായി നിന്നെന്നും നിനക്കാ-
യൊരു കർപ്പൂരദീപമായെരിഞ്ഞുതീരാം..........

Sunday, August 12, 2012

നിന്നെയും കാത്തു..


നീലിച്ച മാനത്തു നക്ഷത്ര രാജികള്‍
ആരാഞ്ഞിരിക്കുന്നുണ്ടമ്പിളിയെ....
ആശയാല്‍ തീര്‍ത്തൊരു മാല്യവുമായിഞാന്‍
ആരോമലെ നിന്നെ കാത്തിരിക്കാം.
മായികമായിടും വാസന്ത രാവുകള്‍
മാനസ വേദിയില്‍ നിന്നകന്നു
മാനത്തു നിന്നു ചിരിച്ചോരെന്നമ്പിളി
മാറീ, പുലര്‍കാല ധോരണിയില്‍.



നിര്‍വൃതി നല്‍കുമീ മന്ദഹാസം
നിന്‍ വദനത്തില്‍ നീ മായ്ച്ചീടൊല്ലേ!
ഞെട്ടറ്റുപോകുന്നിതെന്‍ ഹൃദയം
മട്ടൊന്നു മാറീ നീ പുഞ്ചിരിച്ചാല്‍
സ്വപ്നത്തില്‍ കൂടിയാ നിര്‍‍വൃതികള്‍
പൊട്ടിച്ചിരിപ്പിക്കുന്നിതെന്നെ നിത്യം.
സ്വര്‍ഗത്തിന്‍ വാതിലില്‍ തന്നെ ഞാനും
മുട്ടിവിളിക്കയാണെന്നുമെന്നും.
സ്നേഹാമൃതത്തിന്റെ മാധുരിയില്‍
ലീനമായ് തീര്‍ന്നൊരെന്‍ ചേതനകള്‍
ഓമനിച്ചോമനിച്ചോര്‍മ്മകളെ
കോരിത്തരിപ്പിക്കയായിരിക്കാം.
അനുപമ ലാവണ്യ ധോരണിയില്‍
‍അനുഭൂതി കാണുന്നിതെന്‍ ഹൃദയം.
അമലേ, നിന്‍ അത്മാവിന്നാരാമ വേദിയില്‍
ഒരു വെറും ഭൃംഗമായ്
തീരൊല്ലേ ഞാന്‍!

Wednesday, May 16, 2012

ടാഗോർ കവിതകൾ... [ സ്വതന്ത്ര വിവർത്തനം}





മനോഞ്ജമായ ഈ ഭൂമുഖത്തു മരണമടയാൻ
എനിക്കു ആഗ്രഹം ഇല്ല.
ഈ ലോകത്തിൽ ജീവിക്കുന്ന മനുഷ്യരുടെ
ഇടയിൽ തന്നെ ജീവിക്കുവാൻ ഞാൻ ഇഷപ്പെടുന്നു.
ഈ നിറസന്ധ്യകൾ,മാസ്മരപ്രകൃതി, പുഴകൾ, എന്നും വിരിയുന്ന
സുഗന്ധമെഴുന്ന പൂക്കൾ, ഇതിനെല്ലാമിടയിൽ തുടിക്കുന്ന
ഒരു ഹൃദയത്തിനുള്ളിലൊരിടം കണ്ടെത്താനായെങ്കിൽ...

ഈ മണ്ണിൽ നിതാന്തമായൊഴുകുന്ന ജീവിത യാനം.
ചിരിയും കണ്ണീരുമായി പിണഞ്ഞൊഴുകുന്ന;
സന്താപവും, ആഹ്ലാദവുമെല്ലാം കൂടി ചിരിയും കണ്ണീരും സമ്മിളിതമാക്കി
ഒരു സൌധം പണി തീർക്കാൻ എനിക്കായെങ്കിൽ...
ഞാൻ ആശിച്ചു പോകുന്നു.
അതിനു എന്നാൽ അസാധ്യമായിത്തീരുകയാണെങ്കിൽ;
ഇവിടെ നിങ്ങളുടെ ഇടയിൽ എനിക്കൊരിടം തരൂ.
ഇനിയുള്ള എന്റെ ആയുസ്സ് ഞാൻ അവിടെ ജീവിച്ചു കൊള്ളാം.

പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും നവനവങ്ങളായ പൂക്കൾ
നിങ്ങൾക്കു ഇറുത്തെടുക്കുവാനായി, പരിമള ധോരണിയുമായി
കാത്തു നിൽക്കുന്ന സസ്യജാലങ്ങളെ
ഞാൻ പരിപാലിച്ചുകൊള്ളാം.
അവർ പൊഴിക്കുന്ന മൌന സംഗീതം തിങ്ങി നിൽക്കുന്ന
ഈ ലോകത്തിൽ മരിച്ചു കിടക്കുവാൻ
എനിക്കു സാധ്യമല്ല.

കുഞ്ഞുബി.

Thursday, May 10, 2012

പൂവൻ കോഴി എന്തിനു കൂകുന്നു?









നേരം പുലരാറായി...അലാറാം മുഴക്കുന്ന നാഴിക മണി,സൈറണ്‍ ഇവ ഇല്ലാതെ ഇരുന്ന കാലത്തും, പുലര്‍കാല സുന്ദര സ്വപ്നങ്ങള്‍ക്കിടയിലും നിശ്ശബ്ദതയെ തകര്‍ത്തെറിഞ്ഞു കൊണ്ടു അവന്‍ ഇന്നും കൂവുന്നുണ്ട്‌. കവികള്‍ എഴുതി: "പുലരിയില്‍ പൂങ്കോഴി കൂകിയിട്ടും.... പുലരാറായിട്ടും, പൂങ്കോഴി കൂകിയിട്ടും...എത്ര മനോഞ്ജമായ സങ്കല്‍പ്പങ്ങള്‍!ചരിത്രത്തില്‍ അവനു 2000 വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുവാനുണ്ട്. ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ പത്രോസിനു വേണ്ടി അവന്‍ അന്നു കൂവിയിട്ടുണ്ട്‌. അന്നു അവന്‍ ആവശ്യമായിരുന്നു! ഇന്നു അവനെ കാണാൻ കിട്ടുമൊ?

ഏന്നാല്‍ ഓര്‍മ്മിക്കുക! പുലര്‍കാല സന്ധ്യയില്‍ പൂങ്കൊഴി മാത്രമല്ല, എല്ലാ പറവകളും ആഹ്ലാദ ചിത്തരാകുന്നു. അവരുടെ പുലര്‍കാല ഗാനമേളയുടെ ഒരു ഭാഗമാണു നാം കേള്‍ക്കുന്നതു. രാവിലെ ഒന്നേകാല്‍ നാഴികയുടെ കലാ പരിപാടി! പക്ഷെ കോഴി കൂവുന്നതു അവന്റെ സാമ്രാജ്യം ഉറപ്പു വരുത്തുന്നതിനാണു. മറ്റുള്ള പറവകളുടെ ശബ്ദത്തേക്കാളും സ്വന്തം ശബ്ദത്തിനു ഡെസിബല്‍ കൂടുതല്‍ ഉള്ളതിനാല്‍, നാം കൂടുതല്‍ ശ്രദ്ധിക്കുന്നെന്നു മാത്രം!...പറവകളുടെ എല്ലാം ജീവശാസ്ത്ര പരമായ ക്ലോക്കിലും അതു പ്രോഗ്രാം ചെയ്തിരിക്കുന്നു. വെളിച്ചം കാണുമ്പോള്‍ ചിലക്കുക..കൂവുക..ശബ്ദമുണ്ടാക്കുക...സൂര്യഗ്രഹണം കഴിയുമ്പോള്‍ അപ്പോഴും അവനു കൂവേണ്ടതുണ്ട്‌. അപ്പോള്‍ വെളിച്ചം നല്‍കുന്ന ഉത്തേജനം അവനെ അതിനു പ്രേരിപ്പിക്കുന്നതു കൊണ്ടു മാത്രം.

കോഴി കൂകട്ടെ... കവികള്‍ പാടട്ടെ...ചിത്രകാരന്മാര്‍ വരക്കട്ടെ...കാലം മുന്നോട്ട്‌ അവൻ കൂകി വിടട്ടെ!
കുഞ്ഞുബി.

Friday, January 13, 2012

ഇനി ഞാൻ....




ഒരിക്കൽ ഞാൻ നിന്നെ തീവ്രമായി, ഗാഢമായി, ശാന്തമായി

ഇനിയൊരിക്കലും ആർക്കും സ്നേഹിക്കനാവാത്ത

വിധത്തിൽ തന്നെ, സ്നേഹിച്ചിരുന്നു.

ആ സ്നേഹത്തിന്റെ ചുട്ടുപൊള്ളുന്ന കനൽ ഇന്നും

എന്റെ ആത്മാവിനെ നൊമ്പരപ്പെടുത്തുന്നു.

ഇനിയും നിനക്കു ഞാനൊരു നൊമ്പരമാകരുതെന്നു

എനിക്കു നിർബന്ധം ഉണ്ടു. ഇനി മേലിൽ എന്റെ

സ്നേഹം നിന്നെ അലട്ടരുതെന്നും....


ഇനിയൊരാൾ നിന്നെ സ്നേഹിക്കട്ടെ.

ഞാൻ നിന്നെ സ്നേഹിച്ച അതേ നിർലജ്ജതയോടെ,

അതേ വികാര തീവ്രതയോടെ,

ഉള്ളിലെരിയുന്ന നിറഞ്ഞ അസൂയയോടെ തന്നെ..

ആർദ്രമായി, ശാന്തമായി, അനർഗ്ഗളം ഒഴുകുന്ന ഒരു പുഴപോലെ,

പുൽനാമ്പുകളെ ചുംബിക്കുന്ന കുഞ്ഞിക്കാറ്റു പോലെ,

പ്രകൃതിയെ തഴുകിയുറക്കുന്ന കുളിർമ്മയേറുന്ന

ചന്ദ്ര കിരണങ്ങൾ പോലെ....

ആരുമറിയാതെ....


.- കുഞ്ഞുബി

Sunday, December 11, 2011

നിന്‍ കരസ്പര്‍ശനം...




തരളിതമായൊരോര്‍മ്മകളില്‍ വീണു
തളരുന്ന മേനിയില്‍ നിന്‍ കരസ്പര്‍ശനം
തഴുകുന്ന മാത്രയില്‍ മാറുന്നു ഞാന-
റിയാതൊരാര്‍ദ്രമാം പൂവിതളായ്‌.

തീരാത്ത മോഹങ്ങളുള്ളില്‍ ജ്വലിപ്പിക്കും
ശ്രീരാഗമോതും മുരളിയായി
വിരലൊന്നു തൊട്ടെന്നാലെന്നില്‍
വിതുമ്പുന്ന വിറയാര്‍ന്ന നിസ്വനം വീണയായി.

മൂകമാം വേദന തിങ്ങി ത്തുളുമ്പിയോ-
രേകാന്ത രാവിന്റെ കൈത്തിരി നാളമായി
മാദക സ്വപ്നത്തിലെങ്ങും വിതറുന്ന
സ്നേഹാര്‍ദ്രമാം പ്രഭാപൂരമായീ.

അരികില്‍ നീ സാന്ത്വനം പകരുന്ന നേരത്തു
അലകടല്‍ പോലെന്നിലലയുന്നു മോഹങ്ങള്‍.
പുഴപോലെ ശാന്തമായൊഴുകുന്നാ ലാവണ്യ
നിര്‍വൃതിക്കുള്ളിലേ അറിയാത്ത നവ്യാ-
നുഭൂതികള്‍ തേടി നാം അലയുന്നു,
പിന്നൊരു വര്‍ണാഭ നിറയുന്ന സന്ധ്യതന്‍
വാനിലെ സ്വര്‍ണ മയൂഖമായ്‌ തീരുന്നു.

ചക്രവാളത്തിനുമപ്പുറത്തേക്കൊരു,
വിദ്യുല്‍ ലതികയായ്‌ പാറുന്നു പിന്നെ നാം
വിണ്ണിന്റെ അഴകാര്‍ന്ന ഹര്‍ഷാനുഭൂതിയില്‍
എല്ലാം നുണഞ്ഞു കൊണ്ടര്‍ധസുഷുപ്തുയില്‍
അമരുന്നു ഞാന്‍ നിന്നിലലിയുന്നു.
പിന്നെ നാം അറിയാതെ ഒന്നായി മറയുന്നു
നിന്നാത്മ ചൈതന്യമെന്നില്‍ സ്പുരിക്കുന്ന
ദിവ്യാനു രാഗ നിലാവൊളിയായ്‌..
ജീവന്റെ ജീവനിലെന്നും വിടരുന്ന
പ്രേമ സങ്കല്‍പത്തിന്റെ പൊന്‍ കിനാവായ്‌.


`~ കുഞ്ഞുബി

Wednesday, August 17, 2011

കവിതകള്‍...സംഗീതത്തിന്റെ ആത്മാവു....


വരമൊഴിക്കു മുന്‍പുണ്ടായിരുന്ന വാമൊഴിയിലാണു, പ്രണവമന്ത്രവും, സംഗീതവും ഉത്ഭവിച്ചതെന്നു വേദങ്ങളും ഇതിഹാസങ്ങളും ഉല്‍ബോധിപ്പിക്കുന്നു. വാമൊഴി സംഗീതമാകണമെങ്കില്‍, അതില്‍ വരമൊഴി കടന്നു കൂടാതെ നിര്‍വാ‍ഹമില്ല.

അങ്ങനെ കവിതകള്‍ രചിക്കുന്നവര്‍ ഉണ്ടായി. രാമായണം ഇത്തരത്തില്‍ രചിക്കപ്പെട്ടതാണു. കലാകാലങ്ങളായി കവിതകള്‍ ജനഹൃദയങ്ങളിലേക്കു പകര്‍ന്നപ്പോള്‍‍ ,അതിനു ചില നിബന്ധനകള്‍ ഉടലെടുത്തു. വൃത്തം, അലങ്കാരം, ആദിയായവ. മലയാള ഭാഷയുടെ ഈ ശാഖയെ പരിപോഷിപ്പിച്ച അനേകം കവികളെ ഇങ്ങനെ നാം ഓര്‍മ്മിക്കുന്നു.

വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു വിവാദം ഇപ്പോഴും സംശയാലുക്കളുടെ ഉള്ളില്‍ നിന്നും മറ നീക്കി പുറത്തു വന്നിരിക്കുന്നു.” കവിതയുടെ കൂമ്പ് അടഞ്ഞുപോയി.അതിനു ദര്‍ശനം ഇല്ല. പഴകിച്ചുളിഞ്ഞ വാക്കുകള്‍ ഉപയോഗിച്ചു ആളുകള്‍ വീണ്ടും വീണ്ടും കവിതകള്‍ രചിക്കുന്നു” എന്നും മറ്റും, അഗ്രാസനത്തില്‍ കയറി ഇരുന്നു കൊണ്ടു ബ്ലോഗുകളില്‍ എഴുതുന്നു. ഈ അറിവിന്റെ ഉറവിടം എവിടെ എന്നു മനസിലാകുന്നുമില്ല. അതു എഴുതുന്ന ഭാഷ തന്നെ വളരെ ക്ലിഷ്ടമായും...

കവിതയാകട്ടെ, കഥയാകട്ടേ, ലേഖനങ്ങള്‍ ആകട്ടെ, വരമൊഴിയില്‍ രചിക്കുന്ന എന്തായാലും, അതു അനുവാചക ഹൃദയങ്ങളില്‍ ആഹ്ലാദം പകരുന്നെങ്കില്‍, അതെഴുതിയ വ്യക്തിയും,അതു വായിച്ച വ്യക്തിയും സംതൃപ്തി നേടുന്നുണ്ട്. എഴുതുന്നതും, വായിക്കേണ്ടതും എന്തെന്നു തീരുമാനിക്കേണ്ടതും ആസ്വദിക്കേണ്ടതും തികച്ചും വ്യക്തിഗതങ്ങളായ കാര്യങ്ങള്‍‍ തന്നെ. അതില്‍ ആവശ്യപ്പെടാതെ അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും കലര്‍ത്തി കലുഷിതമാക്കാന്‍ ഇടയാകരുതു. എഴുതുന്നവര്‍ എഴുതട്ടെ... വായിക്കേണ്ടവര്‍ വായിക്കട്ടെ. നേരിട്ടു വല്ലതും പറയാനുണ്ടെങ്കില്‍, അതു വ്യക്തിപരമാണെങ്കില്‍ ‍വ്യക്തിപരമായി ത്തന്നെ പറയുക. അതിനു ബ്ലൊഗ് ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ! അല്ലാതെ ചെയ്യുന്നതെല്ലാം പരിഹാസ്യമാകുകയേ ഉള്ളു. എവിടെയും ഒരു പെരുമാറ്റച്ചട്ടത്തിനു വിധേയരാണു എല്ലാവരും. തത്വദീക്ഷ ഇല്ലാതെ എന്തും എഴുതിവിടുന്നതു കഴിയുന്നതും ഒഴിവാക്കുക. ഇവിടെ പ്രോത്സാഹനം വേണ്ടയിടത്തു, നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുന്നതു അരോചകമായി ഭവിക്കുന്നു. ഇതു വ്യക്തി പരമായ സ്വാതന്ത്രത്തെ ധ്വംസിക്കുന്നതു പോലെ ആയിത്തീരുന്നു.

ഉല്‍കൃഷ്ഠമായതു എന്തും ആസ്വാദ്യതരമാണ്‍. അങ്ങനെയുള്ള ഉല്‍കൃഷ്ടതയിലേക്കു കൈപിടിച്ചുയര്‍ത്താനുള്ളവര്‍, അതിനു പകരം പരിഹസിക്കുന്നതു ഖേദകരമാകുന്നു. കാലാകാലങ്ങളായി കവിതാസ്വാദനം വളര്‍ച്ചയിലാണു. ലബ്ധപ്രതിഷ്ഠരായ ആദ്യകാല എഴുത്തുകാരുടെ ആദ്യകാല കൃതികള്‍ ഒരുപക്ഷെ ഇന്നത്തെ നിലവാരത്തില്‍ അംഗീകൃതയോഗ്യമായിരിക്കില്ല. അതു വളര്‍ച്ചയുടെ പരിണാമമാണു.. ആ സര്‍ഗ വാസന വളരട്ടെ! രസനിഷ്യന്ദികളായിത്തീരട്ടെ! അതിന്റെ നാമ്പു നുള്ളാതെ, വളവും, വളക്കൂറുള്ള മണ്ണും നല്‍കി അതിനെ പരിപോഷിപ്പിക്കുക എന്നതാവണം ധര്‍മ്മം. കവിതകള്‍‍ ഒരു കാലത്തും നിഷേധാര്‍ഹങ്ങള്‍ ആകയില്ല. അതോര്‍ത്തു പരിഭ്രമിക്കേണ്ടതില്ല...അതില്‍ താളമുണ്ട്..ലയമുണ്ട്. .സംഗീതമുണ്ട്..ഭാവരസമുണ്ട്...ധ്വനി ഉണ്ട്..രചന ആസ്വാദനത്തിന്റെ ഒരു ഉപഉല്പന്നം (bi-product) ആയി വളരുന്നു. പക്ഷെ അതു മനസിലാക്കണമെങ്കില്‍ മലയാള ഭാഷയിലെഴുതാനും വായിക്കാനും മാത്രം ഉള്ള കഴിവു , തികയാതെ പോകും എന്നു മാത്രം. കുറച്ചെങ്കിലും വ്യുല്പത്തി ഭാഷയില്‍ ഉണ്ടാവണം. അല്ലാത്തവര്‍ക്കു മാത്രമെ അതു പരിഹാസ്യമായി തോന്നുകയുള്ളു.
ആത്മാവില്‍ പരിമളം പകര്‍ത്തിക്കൊണ്ടു അതു നിലനില്‍ക്കട്ടെ. ...

കവിതകള്‍‍ക്കു ഈ കാലഘട്ടത്തില്‍ പ്രസക്തി ഇല്ലേ? നിങ്ങളുടെ
വിലയേ റിയഅഭിപ്രായങ്ങള്‍‍ ക്ഷണിക്കുന്നു. അല്പം വിവേചനം കാണിക്കുക. ദയവായി.
കുഞ്ഞുബി

Monday, August 08, 2011

ദേവസ്പര്‍ശം!...








സ്വര്‍ഗനിവാസികള്‍ക്കെല്ലാം പ്രിയങ്കരമായിരിക്കുന്നു..പ്രണയം.

അവിടെ ‘രാധ‘ ചഞ്ചലഹൃദയയായി മിഴി താഴ്തി ഇരിക്കുന്നു.
അവളുടെ മനോഞ്ജമായ മാറിടം, ചിന്താധാരയില്‍ഉയരുകയും, താഴുകയും... ഉദ്വേഗം കൊണ്ടു..
അവളുടെ കാര്‍കൂന്തല്‍ വകഞ്ഞിട്ടു, പൂക്കള്‍ കൊണ്ടു
അലങ്കരിച്ചിട്ടുണ്ട്‌.
ഒരു വനദേവതയേ പോലെ!

അവളുടെ ചെഞ്ചൊടികളില്‍, ഏതോ പ്രണയ മന്ത്രങ്ങള്‍‍ ഉരു‍ക്കഴിയുന്നു.
മധുരമനോഹരമായ ഓര്‍മ്മയില്‍ നിന്നും ഉതിര്‍ന്ന വാക്കുകള്‍!
ആത്മാവിനു വിറയ്ക്കാന്‍ കഴിയുമോ?
എങ്കില്‍ രത്നഖചിതമായ അവളുടെ പാദങ്ങള്‍ മുതല്‍
കുറുനിരകള്‍‍ ഇളകുന്ന ലലാടം വരെ അവള്‍
‍ ഹര്‍ഷ പുളകിതയായി വിറയ്ക്കുന്നുണ്ടു.
‌.അവളുടെ സംഗീത സാന്ദ്രമായ നിസ്വാനം
ഒരു തേങ്ങലായി മാറുന്നു!
അവളുടെ കണ്ണിണകള്‍, ഇണ ചേര്‍ന്നു കഴിഞ്ഞ
ഒരു മാന്‍പേടയുടെ പോലെ,നേര്‍ത്തു കോമളമായിരിക്കുന്നു.
സ്നേഹത്തിന്റെ മുന്‍പില്‍ കീഴടങ്ങിയമൃദുഭാവത്തില്‍....
പണ്ടെപ്പോഴൊ കാണാന്‍ കൊതിച്ചഒരു സ്വപ്നം പൂര്‍ണമായതുപോലെ......

സ്നേഹത്തിന്റെ അതുല്ല്യമായ നിധി,
അവസാനമെങ്കിലും അനുവദിച്ചുകൊടുക്കുക.
നല്‍കു‍‍മ്പൊള്‍ അതു മുഴുവനായി നല്‍കുക.
അമൂല്യമായ നിന്റെ ആത്മാവിന്റെ ആ നിധി,
അല്‍പം പോലും ബാക്കി വയ്ക്കരുതു.
ആ പാനപാത്രം ഇരു കൈകളും കൊണ്ടു പിടിച്ചു,
അവനു അര്‍പ്പിക്കുക!
നിന്റെ പാനപാത്രം, അതില്‍ നിറച്ചു വച്ചിരിക്കുന്ന സ്നേഹാമൃതം, അവസാനത്തെ തുള്ളി വരെ അവന്‍ കുടിച്ചു വറ്റിക്കട്ടെ.!
അഭിലാഷങ്ങള്‍‍ ഒന്നും ബാക്കി വയ്ക്കരുതു!.....



Friday, July 22, 2011

സ്വപ്നാടനം....






പുളകപ്പൂവാട അണിഞ്ഞൊരുങ്ങി
പുതുമ തന്‍ പൂന്തെന്നല്‍ ആസ്വദിക്കെ
പരിശപ്ത ജീവിതം മായ്ചു നീക്കി
പരിചില്‍ ഞാന്‍ നിന്നടുത്തെത്തുകില്ലേ?

സ്വപ്നാനുഭൂതികള്‍‍ നിന്റെ മുന്നില്‍
സ്വര്‍ഗം ചമക്കുകയായിരിക്കും.
കരളിന്റെ തന്ത്രികളെല്ലാമൊരുമിച്ചു
കളകളം പാടുകയായിരിക്കും.......

സ്വര്‍ഗീയ നിര്‍വൃതി തിങ്ങിത്തുളുമ്പുമാ
സ്വപ്നങ്ങള്‍ ഒക്കെയും മാഞ്ഞു പോയി.
നിന്നെക്കുറിച്ചുള്ളോരോര്‍മ്മകളോരോന്നു-
മെന്‍ ചിത്തമാകെ നിറഞ്ഞു നില്‍പൂ.

ആ ചാരു ദുഃഖസ്മൃതികളെന്നില്‍
മല്‍സഖീ എന്നശ്രുധാരയായി.
അനുരാഗലോലമാം നിര്‍വൃതിയില്‍
എന്നന്തരത്മാവലിഞ്ഞിടുമ്പോള്‍,
‍ഓമല്‍കിനാക്കളിന്നെന്റെ ചുറ്റും
ഓടി വന്നെത്തിടാറുണ്ടു നിത്യം...

ശോകാർത്തമാകുമെന്നത്മാവിൽ ‍നീ പൊഴിക്കും
സ്നേഹാർദ്ര സാന്ദ്രമാം സാന്ത്വനങ്ങള്‍
‍മൃത്യുവിന്നപ്പുറത്തെന്നുമെന്നും,
എന്നിലേ എന്നിലൊളിച്ചിരിക്കും...