
നേരം പുലരാറായി...അലാറാം മുഴക്കുന്ന നാഴിക മണി,സൈറണ്‍ ഇവ ഇല്ലാതെ ഇരുന്ന കാലത്തും, പുലര്‍കാല സുന്ദര സ്വപ്നങ്ങള്‍ക്കിടയിലും നിശ്ശബ്ദതയെ തകര്‍ത്തെറിഞ്ഞു കൊണ്ടു അവന് ഇന്നും കൂവുന്നുണ്ട്. കവികള്‍ എഴുതി: "പുലരിയില്‍ പൂങ്കോഴി കൂകിയിട്ടും.... പുലരാറായിട്ടും, പൂങ്കോഴി കൂകിയിട്ടും...എത്ര മനോഞ്ജമായ സങ്കല്‍പ്പങ്ങള്‍!ചരിത്രത്തില്‍ അവനു 2000 വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുവാനുണ്ട്. ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ പത്രോസിനു വേണ്ടി അവന് അന്നു കൂവിയിട്ടുണ്ട്. അന്നു അവന് ആവശ്യമായിരുന്നു! ഇന്നു അവനെ കാണാൻ കിട്ടുമൊ?
ഏന്നാല്‍ ഓര്‍മ്മിക്കുക! പുലര്‍കാല സന്ധ്യയില്‍ പൂങ്കൊഴി മാത്രമല്ല, എല്ലാ പറവകളും ആഹ്ലാദ ചിത്തരാകുന്നു. അവരുടെ പുലര്‍കാല ഗാനമേളയുടെ ഒരു ഭാഗമാണു നാം കേള്‍ക്കുന്നതു. രാവിലെ ഒന്നേകാല്‍ നാഴികയുടെ കലാ പരിപാടി! പക്ഷെ കോഴി കൂവുന്നതു അവന്റെ സാമ്രാജ്യം ഉറപ്പു വരുത്തുന്നതിനാണു. മറ്റുള്ള പറവകളുടെ ശബ്ദത്തേക്കാളും സ്വന്തം ശബ്ദത്തിനു ഡെസിബല്‍ കൂടുതല്‍ ഉള്ളതിനാല്‍, നാം കൂടുതല്‍ ശ്രദ്ധിക്കുന്നെന്നു മാത്രം!...പറവകളുടെ എല്ലാം ജീവശാസ്ത്ര പരമായ ക്ലോക്കിലും അതു പ്രോഗ്രാം ചെയ്തിരിക്കുന്നു. വെളിച്ചം കാണുമ്പോള്‍ ചിലക്കുക..കൂവുക..ശബ്ദമുണ്ടാക്കുക...സൂര്യഗ്രഹണം കഴിയുമ്പോള്‍ അപ്പോഴും അവനു കൂവേണ്ടതുണ്ട്. അപ്പോള്‍ വെളിച്ചം നല്കുന്ന ഉത്തേജനം അവനെ അതിനു പ്രേരിപ്പിക്കുന്നതു കൊണ്ടു മാത്രം.
കോഴി കൂകട്ടെ... കവികള്‍ പാടട്ടെ...ചിത്രകാരന്മാര് വരക്കട്ടെ...കാലം മുന്നോട്ട് അവൻ കൂകി വിടട്ടെ!
കുഞ്ഞുബി.