Sunday, September 23, 2012

പ്രണയത്തിന്റെ പുരാവൃത്തം..









പ്രണയത്തിന്റെ പുരാവൃത്തം..

പഴയ പ്രേമ ഗാനങ്ങൾ സ്മൃതിയിൽ 
തങ്ങി നിൽക്കുന്നതിൽ നിന്നും പൊഴിഞ്ഞു വീഴുന്നു........
പ്രേമ ലേഖനങ്ങളിൽ നിന്നും സമ്പാദിച്ച ചില പ്രസിദ്ധ
ഗാനങ്ങൾ.....
ഒരു കാലഘട്ടത്തിന്റെ മധുരം മുഴുവൻ തുളുമ്പി
നിറയുന്ന വികാര സാന്ദ്രമായ വാക്കുകൾ ഉൾക്കൊള്ളിച്ചു കൊണ്ടു
പരസ്പരം ഹൃദയം കൈമാറുന്ന ഒരു ശൈലി ഇതായിരുന്നു.
അന്നത്തെ പ്രണയ ഗാഥകൾ ഇത്തരം കവിതകളോ
പാട്ടുകളോ  പ്രേമ സന്ദേശങ്ങളായി  കൈമാറിക്കൊണ്ടിരുന്നു.
ഒരു കടലോളം സ്നേഹം മുഴുവൻ ഈ വരികൾക്കുള്ളിൽ
തിങ്ങി നിറഞ്ഞു നിൽക്കുന്ന കവിതകൾ...



 1.   മള്ളൂർ രാമകൃഷ്ണൻ എഴുതിയ ഒരു ഗാനം.
[1950 കളിൽ കലാലയങ്ങളിൽ പ്രിയമാർന്ന ഒരു കവിത. 
1947 ൽ ഏ.ആർ. കർദാറിന്റെ ‘ദർദ്” എന്ന ചലച്ചിത്രത്തിലെ ‘ ഹം ദർദ് ക അഫ്സാനാ ദുനിയാ കൊ സുനാ ദേംഗേ’ എന്ന  ഗാനം അനുകരിച്ച് എഴുതിയതു]

http://www.raaga.com/player4/?id=104191&mode=100&rand=0.27515528700234937



“ എൻ പ്രിയ തമ നിൻ മുന്നിൽ
മമ ഹൃദയ വ്യഥ പറവേൻ..
ഇരു ജാതിയിൽ നാം പിറന്നു ഹാ
വിധിയുടെ ഹിതം പോലെ...

അന്നൊരു മധുമാസം
ആപ്പുഴ വക്കിൽ നാം
പൂമണ മണിക്കാറ്റേറ്റി-
ട്ടാനന്ദ മാനസരായ്
ആകസ്മികമായ് നിൽക്കേ
മന മോഹന നീയണഞ്ഞു.
നോക്കിയില്ല ജാതി മതം
അനുരാഗ സുവർണ്ണയല.
അതിലാന്ദോളനം ചെയ്തു
ഇരു ഹൃദയ മരാളങ്ങൾ..

അന്നീമത നീതി കരാളം
എരിയുമെന്നാരും നാം.
അറിഞ്ഞില്ലനുരാഗലോലർ
അഴലിന്നു നമുക്കുള്ളിൽ

മറവിക്കുമസാദ്ധ്യം താൻ
മൻ മാധവനേ മറക്കാൻ
ഉയിർ പോകിലും സബാഷ്പം
ഞാൻ എത്തുവേൻ നിൻ മുന്നിൽ....
***********************
2.  അനോനി...

അന്തി മയങ്ങുമ്പോൾ
അമ്പിളി പൊങ്ങുമ്പോൾ
അന്തികത്തെത്തുമോ ദേവാ..
ഈ മലർ ചാർത്തു പോൽ
ഈ മടിത്തട്ടിൽ നീ
വീണു മയങ്ങുമോ  തോഴാ...[2]

പാറിപ്പറക്കുമാ തൂമുടിത്തുമ്പുകൾ
കോതി ഒതുക്കി ഞാൻ വക്കും
ഓമൽക്കവിളണി തൂ വേർപ്പിൻ തുള്ളികൾ
ദാഹിക്കും ചുണ്ടിനാൽ മായ്ക്കും [2]

കോരിത്തരിക്കുമാറെന്നാത്മ  നായകൻ
പാടുന്നതേറ്റു ഞാൻ പാടും
പൂനിലാവിത്തിരി കണ്ണടക്കുമ്പോഴേക്കാ-
വിരി മാറിൽ ഞാൻ ചായും [2]  അന്തി മയങ്ങുമ്പോൾ....
**************************

3.    അനോനി...

സമ്പൂതമെൻ  പ്രേമ സാമ്രാജ്യ വല്ലരി
പൊൻപൂക്കൾ  ചൂടീടുമ്പോൾ
ആ രാഗ വാടിയിൽ ആനന്ദ സീമയിൽ
ഞാൻ നൃത്തമാടീടുമ്പോൾ [2]

ഹേമന്ത നാളിലും വസന്ത രാവിലും
നീ മധു തൂകീടുമ്പോൾ
ഞാൻ രാഗ ൽപ്പ്ലനായ്
അനുരാഗ ലീനനായ്
സംഗീതം പാടീടുമ്പോൾ [2]

എൻ മൃദു മാനസ ഭാസുര ഭാവന
രോമാഞ്ചം  പൂണ്ടീടുമ്പോൾ
പൂംചിറകാർന്നു ഞാൻ
പൂമ്പാറ്റയായി ഞാൻ
പൂങ്കാവിൽ പാടീടുമ്പോൾ [2]

എൻജീവിതാനന്ദപ്പൂങ്കാവിൽ
മോഹന പൂങ്കുയിൽ പാടീടുമ്പോൾ
ആ രാഗ സീമയിൽ
അനുരാഗ വാടിയിൽ
ആറാടും നമ്മളൊന്നായ്......


[ അവസാനിക്കുന്നില്ല....}





Saturday, September 15, 2012

കർപ്പൂരദീപം...



അറിയാതെ നീ എന്റെ മാനസ ക്ഷേത്രത്തിലൊരു
തിരിവെട്ടം പകർന്നു തന്നു.
ദിവ്യാനുഭൂതികള്‍ എന്‍ ചിത്തമാകവേ
വർണ്ണവിരാജികള്‍ വരച്ചു ചേര്ത്തു.
നിന്‍ കര ലാളന നിർവൃതിക്കുളിൽ ഞാനെ-
ന്നേ മറന്നെന്റെ പൊന്നിന്‍ കിനാക്കളേ
പ്രേമാർദ്ര സങ്കൽപ്പ സുന്ദരമാകുമൊരേകാന്ത
രാവിന്റെ രാഗ ലഹരിയായ്‌
താലോലിച്ചൊമനിച്ചുമ്മ വച്ചോ-.
രാമോദമെന്നില്‍ നിറഞ്ഞുനിന്നു.

താരണിച്ചന്ദ്രികച്ചാറൊളി പൂശുമാ
മഞ്ഞലക്കുള്ളിലെ സൗന്ദര്യവും,
മാസ്മരമാകുമാ പൊന്നുഷസ്സന്ധ്യതന്‍
ചാരുവർണ്ണാങ്കിത മാധുര്യവും,
മാമരച്ചാർത്തിന്റെ ഉള്ളില്‍ നിറഞ്ഞൊരാ
ഹേമന്ത വാസന്ത ചൈതന്യവും,
ചാരു മനോഹര സങ്കൽപ്പ ധാരയില്‍
നവ്യസുഗന്ധങ്ങളായണഞ്ഞു.
എന്നന്തരംഗത്തിന്നങ്കണമാകവെ
പൊന്മയിൽ പേടകള്‍ നൃത്തമാടി.

കാലത്തിന്നഞ്ജാതമാം യവനികക്കുള്ളിലെന്റെ
പ്രേമസങ്കൽപ്പങ്ങള്‍ പൊലിഞ്ഞുപോയി.
മായുന്ന ജീവിതത്താരയില്‍ മോഹത്തിന്‍
സൗവ്വർണ്ണപ്പൂ
ക്കള്‍ കൊഴിഞ്ഞു വീണു.
ഒന്നുരിയാടുവാന്‍ കാത്തു നിൽക്കാതെ നീ
എന്നില്‍ നിന്നെങ്ങൊ നടന്നകന്നു.
ഒന്നുമറിയാതെ ഒറ്റയ്ക്കു ഞാനിന്നീ കണ്ണീര്‍
കണങ്ങൾക്കു സ്വന്തമായീ.
നിന്‍ പാദസ്വനമൊന്നു കേൾക്കുവനാശിച്ചെന്റെ
അന്തരാത്മാവിന്നും കേഴുന്നു വിലോലമായ്‌
ഒരു നറു തുളസിക്കതിരായി നിന്നെന്നും നിനക്കാ-
യൊരു കർപ്പൂരദീപമായെരിഞ്ഞുതീരാം..........